<?xml version="1.0"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" version="2.0"><channel><tag>streisandmedia</tag><title>streisandmedia</title><link>https://www.streisandmedia.com/</link><description>
		  </description><language>en-us</language><lastBuildDate>Tue, 20 Sep 2022 00:00:00 +0530</lastBuildDate><item><title>&#xD38;&#xD26;&#xD4D;&#xD17;&#xD41;&#xD30;&#xD41; &#xD2E;&#xD3E;&#xD24;&#xD3E; &#xD05;&#xD2E;&#xD43;&#xD24;&#xD3E;&#xD28;&#xD28;&#xD4D;&#xD26;&#xD2E;&#xD2F;&#xD3F;&#xD2F;&#xD41;&#xD1F;&#xD46; &#xD05;&#xD2E;&#xD4D;&#xD2E; &#xD26;&#xD2E;&#xD2F;&#xD28;&#xD4D;&#xD26;&#xD3F;(97) &#xD05;&#xD2E;&#xD4D;&#xD2E; &#xD05;&#xD28;&#xD4D;&#xD24;&#xD30;&#xD3F;&#xD1A;&#xD4D;&#xD1A;&#xD41;</title><link>https://streisandmedia.com/news/214/matha-amrithanandhamayi-mother-dhamayanthi, died</link><guid>https://streisandmedia.com/news/214/matha-amrithanandhamayi-mother-dhamayanthi, died</guid><pubDate>Tue, 20 Sep 2022 09:04:36 +0530</pubDate><description><![CDATA[<img width="300" src="https://streisandmedia.com/uploads/news/20092216636448761167217495.JPG" /> ]]>&#xD38;&#xD26;&#xD4D;&#xD17;&#xD41;&#xD30;&#xD41; &#xD2E;&#xD3E;&#xD24;&#xD3E; &#xD05;&#xD2E;&#xD43;&#xD24;&#xD3E;&#xD28;&#xD28;&#xD4D;&#xD26;&#xD2E;&#xD2F;&#xD3F;&#xD2F;&#xD41;&#xD1F;&#xD46; &#xD05;&#xD2E;&#xD4D;&#xD2E; &#xD26;&#xD2E;&#xD2F;&#xD28;&#xD4D;&#xD26;&#xD3F;(97) &#xD05;&#xD2E;&#xD4D;&#xD2E; &#xD05;&#xD28;&#xD4D;&#xD24;&#xD30;&#xD3F;&#xD1A;&#xD4D;&#xD1A;&#xD41;
&#xD38;&#xD02;&#xD38;&#xD4D;&#xD15;&#xD3E;&#xD30;&#xD02; &#xD07;&#xD28;&#xD4D;&#xD28;&#xD4D; &#xD35;&#xD48;&#xD15;&#xD40;&#xD1F;&#xD4D;&#xD1F;&#xD4D; 4 &#xD2E;&#xD23;&#xD3F;&#xD15;&#xD4D;&#xD15;&#xD4D; &#xD05;&#xD2E;&#xD43;&#xD24;&#xD2A;&#xD41;&#xD30;&#xD3F;&#xD2F;&#xD3F;&#xD7D; &#xD28;&#xD1F;&#xD15;&#xD4D;&#xD15;&#xD41;&#xD02;.</description><content:encoded><![CDATA[<p><p>സദ്ഗുരു മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്ദി(97) അമ്മ അന്തരിച്ചു</p>

<p>സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് അമൃതപുരിയിൽ നടക്കും.</p>

<p>97 വയസ്സുള്ള ദമയന്ദി അമ്മ രോഗവസ്ഥയിൽ ആയിരുന്നു. അമൃതാനന്ദ മയിയുടെ ജന്മദിനം ഈ മാസം വരാൻ നിൽക്കെയാണ് ദമയന്തി അമ്മയുടെ ഈ വിയോഗവർത്ത. കൊല്ലം അമൃതപുരിയിൽ ഇന്ന് എല്ലാ ജനങ്ങൾക്കും നിര്യാണത്തിൽ പങ്കെടുക്കാനുള്ള സൗകര്യം ഉണ്ടാവുന്നതാണ്.</p>
</p>]]></content:encoded></item><item><title>&#xD07;&#xD1F;&#xD41;&#xD15;&#xD4D;&#xD15;&#xD3F; &#xD2E;&#xD46;&#xD21;&#xD3F;&#xD15;&#xD4D;&#xD15;&#xD32;&#xD4D;&#x200D; &#xD15;&#xD4B;&#xD33;&#xD47;&#xD1C;&#xD4D; &#xD06;&#xD26;&#xD4D;&#xD2F;&#xD2C;&#xD3E;&#xD1A;&#xD4D;&#xD1A;&#xD4D; &#xD35;&#xD3F;&#xD26;&#xD4D;&#xD2F;&#xD3E;&#xD30;&#xD4D;&#x200D;&#xD24;&#xD4D;&#xD25;&#xD3F; &#xD2A;&#xD4D;&#xD30;&#xD35;&#xD47;&#xD36;&#xD28;&#xD02; &#xD2A;&#xD4D;&#xD30;&#xD35;&#xD30;&#xD4D;&#x200D;&#xD24;&#xD4D;&#xD24;&#xD28;&#xD02; &#xD35;&#xD3F;&#xD2A;&#xD41;&#xD32;&#xD2A;&#xD4D;&#xD2A;&#xD46;&#xD1F;&#xD41;&#xD24;&#xD4D;&#xD24;&#xD41;&#xD28;&#xD4D;&#xD28;&#xD41;</title><link>https://streisandmedia.com/news/213/idukki-medical-college-first-batch-expanding-process </link><guid>https://streisandmedia.com/news/213/idukki-medical-college-first-batch-expanding-process </guid><pubDate>Mon, 19 Sep 2022 16:46:52 +0530</pubDate><description><![CDATA[<img width="300" src="https://streisandmedia.com/uploads/news/19092216635865901934042493.jpeg" /> ]]></description><content:encoded><![CDATA[<p><p>ഇടുക്കി മെഡിക്കല്&zwj; കോളേജ് ആദ്യബാച്ച് വിദ്യാര്&zwj;ത്ഥി പ്രവേശനം പ്രവര്&zwj;ത്തനം വിപുലപ്പെടുത്തുന്നു<br />
ഇടുക്കി മെഡിക്കല്&zwj; കോളേജ് ആദ്യബാച്ച് വിദ്യാര്&zwj;ത്ഥി പ്രവേശനത്തിന് പ്രവര്&zwj;ത്തനങ്ങള്&zwj; വിപുലപ്പെടുത്തുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&zwj;ജ്. മെഡിക്കല്&zwj; കോളേജ് വികസന പ്രവര്&zwj;ത്തനങ്ങള്&zwj;ക്കായി 90 ലക്ഷം രൂപയുടെ ഭരണാനുമതി നല്&zwj;കി. ആശുപത്രിയിലെ വികസന പ്രവര്&zwj;ത്തനങ്ങള്&zwj;, വിവിധ വിഭാഗങ്ങള്&zwj;ക്കുള്ള ആശുപത്രി ഉപകരണങ്ങള്&zwj;, സാമഗ്രികള്&zwj; എന്നിവയ്ക്കാണ് തുകയനുവദിച്ചത്. ഇടുക്കി മെഡിക്കല്&zwj; കോളേജില്&zwj; വലിയ വികസന പ്രവര്&zwj;ത്തനങ്ങളാണ് നടന്നു വരുന്നത്. പുതിയ കെട്ടിടം പൂര്&zwj;ത്തീകരിച്ച് ഐപി ആരംഭിച്ചു. സൗകര്യങ്ങളൊരുക്കി മെഡിക്കല്&zwj; കോളേജില്&zwj; നാഷണല്&zwj; മെഡിക്കല്&zwj; കമ്മീഷന്റെ അനുമതി ലഭ്യമാക്കി. മെഡിക്കല്&zwj; കോളേജില്&zwj; നടക്കുന്ന വികസന പ്രവര്&zwj;ത്തനങ്ങള്&zwj; സമയ ബന്ധിതമായി പൂര്&zwj;ത്തിയാക്കാന്&zwj; നിര്&zwj;ദേശം നല്&zwj;കി. ഇവ കൂടാതെയാണ് ഈ തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.<br />
സൈക്യാട്രി വിഭാഗത്തില്&zwj; ഇസിടി മെഷീന്&zwj;, ജനറല്&zwj; മെഡിസിന്&zwj; വിഭാഗത്തില്&zwj; 2 സീക്വന്&zwj;ഷ്യല്&zwj; കമ്പ്രഷന്&zwj; ഡിവൈസ് കാഫ് പമ്പ്, പീഡിയാട്രിക് വിഭാഗത്തില്&zwj; ന്യൂ ബോണ്&zwj; മാനിക്വിന്&zwj;, ഒഫ്ത്തല്&zwj;മോസ്&zwnj;കോപ്പ്, അനാട്ടമി വിഭാഗത്തില്&zwj; ബോഡി എംബാമിംഗ് മെഷീന്&zwj;, ബയോകെമിസ്ട്രി വിഭാഗത്തില്&zwj; സെമി ആട്ടോ അനലൈസര്&zwj;, ഗൈനക്കോളജി വിഭാഗത്തില്&zwj; കാര്&zwj;ഡിയാക് മോണിറ്റര്&zwj;, 2 സിടിജി മെഷീന്&zwj;, സ്&zwnj;പോട്ട് ലൈറ്റ്, ഒഫ്ത്താല്&zwj;മോളജി വിഭാഗത്തില്&zwj; നോണ്&zwj; കോണ്ടാക്ട് ടോണോമീറ്റര്&zwj;, റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്&zwj; ഡി ഹുമിഡിഫയര്&zwj;, അനസ്&zwnj;തേഷ്യ വിഭാഗത്തില്&zwj; ഇടിഒ സ്റ്റെറിലൈസര്&zwj;, ഇ എന്&zwj;ടി വിഭാഗത്തില്&zwj; എന്&zwj;ഡോസ്&zwnj;കോപ്പ് സീറോ ഡിഗ്രി, 30 ഡിഗ്രി എന്&zwj;ഡോസ്&zwnj;കോപ്പ്, 45 ഡിഗ്രി എന്&zwj;ഡോസ്&zwnj;കോപ്പ്, മൈക്രോബയോളജി വിഭാഗത്തില്&zwj; ഹൊറിസോണ്ടല്&zwj; സിലിണ്ടറിക്കല്&zwj; ആട്ടോക്ലേവ്, പത്തോളജി വിഭാഗത്തില്&zwj; ട്രൈനോകുലര്&zwj;, മറ്റ് ആശുപത്രി ഉപകരണങ്ങള്&zwj;, വിവിധ ആശുപത്രി സാമഗ്രികള്&zwj; എന്നിവയ്ക്കാണ് തുകയനുവദിച്ചത്.</p>
</p>]]></content:encoded></item><item><title>&#xD38;&#xD48;&#xD2C;&#xD7C; &#xD15;&#xD4B;&#xD7A;&#xD2B;&#xD31;&#xD7B;&#xD38;&#xD3F;&#xD28;&#xD4D; &#xD12;&#xD30;&#xD41;&#xD19;&#xD4D;&#xD19;&#xD3F; &#xD15;&#xD4A;&#xD1A;&#xD4D;&#xD1A;&#xD3F;</title><link>https://streisandmedia.com/news/212/cocon-kerala-police-cyberdome-security-and-hacking-conference </link><guid>https://streisandmedia.com/news/212/cocon-kerala-police-cyberdome-security-and-hacking-conference </guid><pubDate>Mon, 19 Sep 2022 16:23:39 +0530</pubDate><description><![CDATA[<img width="300" src="https://streisandmedia.com/uploads/news/1909221663585400184490979.jpg" /> ]]></description><content:encoded><![CDATA[<p><p>കൊക്കൂൺ കോൺഫറൻസുകൾ 21 മുതൽ</p>

<p>സൈബർ കോൺഫറൻസിന് ഒരുങ്ങി കൊച്ചി.&nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp;സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷനിലെ വർക്ക്ഷോപ്പുകൾ ഈ മാസം 21, 22 തീയതികളിൽ നടക്കും. സൈബർ സുരക്ഷാ രംഗത്തെ വിദഗ്ധർ വർക്ക്ഷോപ്പുകളിൽ പങ്കെടുക്കുന്നവർക്ക് പരിശീലനങ്ങളും നൽകും.</p>

<p>വർക്ക് ഷോപ്പുകളുടെ വിശദ വിവരങ്ങൾ&nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp;</p>

<p>1.Automotive Security Primer -Kartheek Lade ( Associate IoT Security Researcher) , Kartik Lalan.&nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; (Sr. Security Engineer) Payatu Security Consulting Pvt. Ltd</p>

<p>2.Windows Privilege Escalation and Bypassing Win10 OS Hardening - Aravind C Ajayan (Sr. Security Engineer)</p>

<p>3.Hacking Android, iOS and IoT apps by Example- Abhishek J M (Security Trainer at 7ASecurity-&nbsp;</p>

<p>Security Engineer at CRED), Rahul Sani (Security Trainer at 7ASecurity- Security Engineer at CRED)</p>

<p>4. Multi-Cloud Security- Manish Gupta- (CEO &amp; Director), Yash Bharadwaj (Chief Technical Officer) CyberWarFare Labs</p>

<p>5 Hands on in Signal Intelligence, Electronic Warfare, CEMA for Security applications- Samarth Bhaskar Bhat</p>

<p>(Technical Director, Consultant- Reinfosec)</p>

<p>6 . Blockchain &amp; Crypto Currency : Understanding and Exploiting Workshop- Ajit Hatti</p>

<p>(Founder, Director - Pure ID)</p>

<p>7. Active Directory: Purple Teaming - c0c0n Edition- Prashant Mahajan (Director / corrupt- Payatu)</p>

<p>8 .Secure Code Audit Exclusive Edition- Manoj Kumar (Co-Founder, h1hakz)</p>

<p>9. Windows Internals &amp; Reversing - malware analysis evasion edition- DAVID Baptiste (Cybersecurity Analyst- ERNW Germany)</p>

<p>23 ന് നടക്കുന്ന ചടങ്ങിൽ കോൺഫറൻസിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കും. വ്യാവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ. എംഎൽഎ മുഖ്യാതിഥിയായിരിക്കും, ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ രാധാകൃഷ്ണൻ ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തും. കേരള പോലീസ് ചീഫും ഡിജിപിയുമായ അനിൽ കാന്ത് ഐപിഎസ് സ്വാഗതം ആശംസിക്കും. എഡിജിപി ഹെഡ് കോട്ടേഴ്സ് കെ പത്മകുമാർ ഐപിഎസ്, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ്, എഡിജിപി ലോ ആന്റ് ഓർഡർ വിജയ്സാഖറേ ഐപിഎസ്, ബച്പൻ ബചാവോ ആന്തോളൻ സിഇഒ രജ്നി സെഖ്രി സിബൽ റിട്ട ഐഎഎസ്, സൗത്ത് സോൺ ഐജി പി. പ്രകാശ് ഐപിഎസ്, ഐ.സി.എം.ഇ.സി വൈസ് പ്രസിഡന്റുമാരായ ഗുലിനെറോ ഗലാർസിയ, മരിയ പിലർ , ജർമ്മനയിലെ സൈബർ സെക്യുരിറ്റി അനലിസ്റ്റ് ഡേവിഡ് ബാപ്സ്റ്റി, ഫ്രാൻസിലെ സെക്യൂരിറ്റി റിസർച്ചർ മെറ്റിൽഡെ വെനാൾട്ട് എന്നവർ പങ്കെടുക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജു ഐപിഎസ് നന്ദി പറയും</p>

<p>ചടങ്ങിൽ വെച്ച് കേരള പോലീസ് പുറത്തിറക്കുന്ന ആന്റീ ഡ്രോൺ മൊബൈൽ വെഹിക്കിൾ മുഖ്യമന്ത്രി പുറത്തിറക്കും.&nbsp;</p>

<p>24 ന് നടക്കുന്ന CCSE ട്രാക്കിന്റെ ഉദ്ഘാടനം നോബൽ പ്രൈസ് ജേതാവ് ശ്രീ. കൈലാസ് സത്യാർത്ഥിയാണ് നിർവ്വഹിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള എൻജിഒ സംഘടനയായ ബച്പൻ ബചാവോ ആന്തോളന്റെ നേതൃത്വത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമണങ്ങളും, ചൈൽഡ് ട്രാഫിക്കിംഗ്, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മുഴുവൻ ദിന ശിൽപശാലയും സംഘടിപ്പിക്കും. അവരോടൊപ്പം ഇന്റർ നാഷണൽ സെൻട്രൽ ഫോർ മിസിംഗ് ആന്റർ എക്സ്പോറ്റഡ് ചിൾഡ്രൻ വൈസ് പ്രസിഡന്റ് ഗുരീർമോ ഗലാസിയാ, ജോനാതൻ റോസ് - (ഓസ്ട്രേലിയൻ പോലീസ്), റോബർട്ട് ഹോൾനസ് - (ബ്രിട്ടീഷ് ക്രൈം ഏജൻസി പ്രതിനിധി) എന്നിവർ പങ്കെടുക്കും.&nbsp;</p>

<p>സൈബർ കുറ്റകൃത്യ രംഗത്തെ ആഗോള അന്വേഷണത്തിന്റെ സാധ്യതകൾക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ വിദേശ പ്രതിനിധികളെ ഉൾപ്പെടുത്തി പാനൽ ചർച്ചയും നടത്തും.</p>

<p>24 ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി മുഖ്യാതിത്ഥിയായിരിക്കും. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കേരള പോലീസ് ചീഫും ഡിജിപിയുമായ അനിൽകാന്ത് ഐപിഎസ്, എഡിജിപി ഹെഡ് കോട്ടേഴ്സ് കെ പത്മകുമാർ ഐപിഎസ്, എഡിജിപി ലോ ആന്റ് ഓർഡർ വിജയ്സാഖറേ ഐപിഎസ്, സൗത്ത് സോൺ ഐജി പി. പ്രകാശ് ഐപിഎസ്,തുടങ്ങിയവർ പങ്കെടുക്കും, ഇസ്ര പ്രസിഡന്റ് മനു സഖറിയ നന്ദി രേഖപ്പെടുത്തും.&nbsp;</p>

<p>കോൺഫറൻസിനോട് അനുബന്ധിച്ച് കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൂട്ട് പദ്ധതി കൊച്ചി മേഖല ഔദ്യോഗിക ഉദ്ഘാനം 22 ന് ഐഎംഎ ഹാളിൽ ബഹു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കും , അധ്യാപകർക്കും, രക്ഷിതാക്കൾക്കും വേണ്ടിയുള്ള ബോധവത്കരണം നൽകുന്ന പരിപാടിയാണ് ഐഎഎ ഹാളിൽ നടക്കുക.</p>

<p>കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് കോൺഫറൻസുകളും വെർച്വലിൽ നടന്നപ്പോൾ ആഗോള തലത്തിലുള്ള സൈബർ വിദഗ്ധർക്ക് വീണ്ടും നേരിട്ട് ഒത്തുകൂടാനുള്ള വേദി കൂടിയാകുകയാണ് ഇത്തവണത്തെ കോൺഫറൻസ്.</p>

<p>കോവിഡിനെ തുടർന്ന് ഓൺലൈൻ പഠനവും, ബിസിനസ് രംഗത്തുമെല്ലാം ഉണ്ടായ കുതിച്ച് ചാട്ടത്തിനൊപ്പം തന്നെ സൈബർ രംഗത്തെ കുറ്റകൃത്യങ്ങളും വർദ്ധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റുള്ള കുറ്റകൃത്യങ്ങളിൽ ഏറിയ പങ്കിനും അതാണ് രാജ്യങ്ങളിലെ പോലീസിനും, നിയമസംവിധാനത്തിനും നടപടി എടുക്കാമെന്നിരിക്കെ സൈബർ രംഗത്തെ ആഗോള കുറ്റ കൃത്യങ്ങൾക്ക് എല്ലാ രാജ്യക്കാരുടേയും സഹകരണത്തോടെ മാത്രമേ തടയിടാനാകൂവെന്നതും ഈ കോൺഫറൻസിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ഓൺലൈൻ സേവനങ്ങളും, പഠനങ്ങളും സർവ്വ സാധാരണമായതോടെ അന്വേഷണ ഏജൻസികൾക്ക് മാത്രമല്ല, ദൈനംദിന ജീവിതത്തിൽ മൊബൈൽ ഉപയോഗിക്കുന്നവർക്കു പോലും സൈബർ രംഗത്തെ സുരക്ഷയ്ക്ക് പ്രാധാന്യം ലഭിക്കേണ്ട തരത്തിലുള്ള ആശയ വിനിമയമാണ് ഈ കോൺഫറൻസിൽ&zwnj; നടക്കുന്നത്. അതിനാൽ തന്നെ എല്ലാ മേഖലയിൽപ്പെട്ടവരും ഈ കോൺഫറൻസിന്റെ ഭാഗമാകേണ്ടത് അനിവാര്യമെന്ന് തന്നെയാണ് കൊക്കൂൺ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ മനോജ് എബ്രഹാം ഐപിഎസ് വ്യക്തമാക്കുന്നത്.</p>

<p>മുൻ വർഷങ്ങളിലേത് പോലെ കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് മുൻ തൂക്കം നൽകുന്ന കോൺഫറൻസിന്റെ തീം കണക്ട്- കൊളാബ്രിലേറ്റ്- കോൺട്രിബ്യൂട്ട് എന്നതാണ്. കൗണ്ടർ ചൈൾഡ് സെക്സ്ഷ്യൽ എക്സപ്ലോറ്റേഷൻ യൂണിറ്റിന് (ccse) വേണ്ടി ഇത്തവണയും പ്രത്യേക വിഭാഗം തന്നെയുണ്ട്.&nbsp;</p>

<p>*ആന്റീ ഡ്രോൺ മൊബൈൽ വെഹിക്കിൾ&nbsp;</p>

<p>സൈബർ രംഗത്തെ പുതിയ കണ്ടു പിടുത്തങ്ങൾ കേരള പോലീസിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് കൊക്കൂൺ സൈബർ കോൺഫറൻസ് കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്നത്. ഇതിന് വേണ്ടി സ്ഥാപിച്ച പൊതു - സ്വകാര്യ സംരംഭമായ സൈബർ ഡോം വഴി വിവിധങ്ങളായ കണ്ടു പിടിത്തങ്ങളും നടന്നു വരുന്നുണ്ട്. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കാൻ കഴിയുന്ന ആന്റി ഡ്രോൺ സിസ്റ്റമാണ് ഇത്തവണത്തെ കൊക്കൂണിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കുന്നത്.</p>

<p>പുതിയ കാലഘട്ടത്തിൽ പ്രതീക്ഷിക്കാവുന്ന ഡ്രോൺ ആക്രമണങ്ങളേയും, അനുമതി കൂടാതെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഡ്രോണുകളേയും തടയുക എന്ന ലക്ഷ്യത്തിൽ ഇന്ത്യയിലെ ഒരു പോലീസ് സേന ആദ്യമായി പുറത്തിറക്കുന്നതാണ് കേരള പോലീസിന്റെ ആന്റി ഡ്രോൺ സിസ്റ്റം. ആക്രമണങ്ങൾക്കും, അനുമതിയില്ലാതെയും പ്രവർത്തിക്കുന്ന ഡ്രോണുകളെ കണ്ടെത്തി അതിന്റെ വീര്യം കെടുത്തി പിടിച്ചെടുക്കുകയാണ് ആന്റി ഡ്രോൺ സിസ്റ്റത്തിന്റെ പ്രവർത്തനം. സ്വാകാര്യ ടീമുകൾ 11 കോടി രൂപ വരെ മുതൽ മുടക്കി നിർമ്മിക്കുന്ന ആന്റി ഡ്രോൺ സിസ്റ്റം കേരള പോലീസ് 2 കോടി രൂപയ്ക്കാണ് പുറത്തിറക്കുന്നത്</p>
</p>]]></content:encoded></item><item><title>&#xD17;&#xD35;&#xD30;&#xD4D;&#x200D;&#xD23;&#xD30;&#xD4D;&#x200D;-&#xD38;&#xD30;&#xD4D;&#x200D;&#xD15;&#xD4D;&#xD15;&#xD3E;&#xD30;&#xD4D;&#x200D; &#xD0F;&#xD31;&#xD4D;&#xD31;&#xD41;&#xD2E;&#xD41;&#xD1F;&#xD4D;&#xD1F;&#xD32;&#xD4D;&#x200D; &#xD2A;&#xD41;&#xD24;&#xD3F;&#xD2F; &#xD24;&#xD32;&#xD24;&#xD4D;&#xD24;&#xD3F;&#xD32;&#xD47;&#xD15;&#xD4D;&#xD15;&#xD4D;</title><link>https://streisandmedia.com/news/211/governor-vs-kerala-government-arif-mohammed-khan-sharpens-attack-against-kerala-govt</link><guid>https://streisandmedia.com/news/211/governor-vs-kerala-government-arif-mohammed-khan-sharpens-attack-against-kerala-govt</guid><pubDate>Mon, 19 Sep 2022 13:14:51 +0530</pubDate><description><![CDATA[<img width="300" src="https://streisandmedia.com/uploads/news/1909221663574138836173574.jpeg" /> ]]></description><content:encoded><![CDATA[<p><p>ഗവര്&zwj;ണര്&zwj;-സര്&zwj;ക്കാര്&zwj; ഏറ്റുമുട്ടല്&zwj; പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രിയുടെ കടുത്ത വിമര്&zwj;ശനത്തിന് പിന്നാലെ വാര്&zwj;ത്താസമ്മേളനം വിളിച്ചാണ് ഗവര്&zwj;ണര്&zwj; ആരിഫ് മുഹമ്മദ് ഖാന്&zwj; മറുപടി നല്&zwj;കുന്നത്. ചരിത്ര കോണ്&zwj;ഗ്രസില്&zwj; തനിക്കെതിരെ നടന്നത് വധശ്രമമാണെന്ന് തെളിയിക്കാന്&zwj; കൂടുതല്&zwj; ദൃശ്യങ്ങളും ഗവര്&zwj;ണര്&zwj; പുറത്തുവിട്ടു. ചീഫ് സെക്രട്ടറിയെ വിട്ട് സര്&zwj;ക്കാര്&zwj; അനുനയ നീക്കത്തിന് ശ്രമിച്ചെങ്കിലും ഗവര്&zwj;ണര്&zwj; വഴങ്ങിയില്ല. ആദ്യം തനിക്കെതിരെ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് ഗവര്&zwj;ണര്&zwj; പുറത്തുവിട്ടത്. രാജ്ഭവന്&zwj; ചിത്രീകരിച്ച വീഡിയോ അല്ല പുറത്തുവിടുന്നതെന്നും സര്&zwj;ക്കാറും മീഡിയകളും ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര കോണ്&zwj;ഗ്രസില്&zwj; നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെന്നും ഐപിസി പ്രകാരം ശിക്ഷിക്കപ്പെടണമെന്നും ഗവര്&zwj;ണര്&zwj; പറഞ്ഞു. ഗവര്&zwj;ണറെ തടഞ്ഞാല്&zwj; ഏഴ് വര്&zwj;ഷം തടവും പിഴയുമാണ് ശിക്ഷയെന്ന് ഗവര്&zwj;ണര്&zwj; പറഞ്ഞു. സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കേസെടുക്കുന്നതില്&zwj; നിന്ന് പൊലീസിനെ അന്ന് തടഞ്ഞത് ഇന്ന് സര്&zwj;ക്കാറിലുള്ള ഉന്നതനെന്നും ഗവര്&zwj;ണര്&zwj; ആരോപിച്ചു. കെ കെ രാഗേഷിനെതിരെ അദ്ദേഹം ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ച പോലീസിനെ തടഞ്ഞത് കെ കെ രാഗേഷാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധക്കാര്&zwj; മുന്&zwj;കൂട്ടി തീരുമാനിച്ച് പ്ലക്കാര്&zwj;ഡുകളുമായി എത്തിയെന്നും തനിക്കെതിരെ നൂറ് പ്ലക്കാര്&zwj;ഡുകളാണ് പ്രതിഷേധക്കാര്&zwj; കൊണ്ടുവന്നതെന്നും&nbsp;</p>

<p>മുന്&zwj;കൂട്ടി തീരുമാനിക്കാതെ പ്ലക്കാര്&zwj;ഡുകള്&zwj; എത്തുന്നതെങ്ങനെയെന്നും ഗവര്&zwj;ണര്&zwj; ചോദിച്ചു</p>
</p>]]></content:encoded></item><item><title>&#xD36;&#xD4D;&#xD30;&#xD40;&#xD31;&#xD3E;&#xD02; &#xD35;&#xD46;&#xD19;&#xD4D;&#xD15;&#xD3F;&#xD1F;&#xD30;&#xD3E;&#xD2E;&#xD7B; &#xD05;&#xD21;&#xD3F;&#xD37;&#xD23;&#xD7D; &#xD38;&#xD46;&#xD15;&#xD4D;&#xD37;&#xD7B;&#xD38;&#xD4D; &#xD15;&#xD4B;&#xD1F;&#xD24;&#xD3F;&#xD2F;&#xD46; &#xD38;&#xD2E;&#xD40;&#xD2A;&#xD3F;&#xD1A;&#xD4D;&#xD1A;&#xD41;</title><link>https://streisandmedia.com/news/210/sreeram-venkitaraman-approached-the-additional-sections-court-of-kerala-for-legal-procedures</link><guid>https://streisandmedia.com/news/210/sreeram-venkitaraman-approached-the-additional-sections-court-of-kerala-for-legal-procedures</guid><pubDate>Mon, 19 Sep 2022 12:22:55 +0530</pubDate><description><![CDATA[<img width="300" src="https://streisandmedia.com/uploads/news/19092216635703752117386947.jpg" /> ]]>&#xD24;&#xD3F;&#xD30;&#xD41;&#xD35;&#xD28;&#xD28;&#xD4D;&#xD24;&#xD2A;&#xD41;&#xD30;&#xD02;: &#xD2E;&#xD3E;&#x200B;&#xD27;&#xD4D;&#xD2F;&#x200B;&#xD2E;&#x200B;&#xD2A;&#xD4D;&#xD30;&#x200B;&#xD35;&#x200B;&#xD30;&#xD4D;&#x200D;&#x200B;&#xD24;&#xD4D;&#xD24;&#x200B;&#xD15;&#x200B;&#xD28;&#xD4D;&#x200D; &#xD15;&#xD46;.&#x200B;&#xD0E;&#xD02;.&#x200B;&#xD2C;&#x200B;&#xD37;&#xD40;&#x200B;&#xD31;&#xD3F;&#x200B;&#xD28;&#xD46; &#xD35;&#xD3E;&#x200B;&#xD39;&#x200B;&#xD28;&#x200B;&#xD2E;&#xD3F;&#x200B;&#xD1F;&#xD3F;&#x200B;&#xD2A;&#xD4D;&#xD2A;&#xD3F;&#x200B;&#xD1A;&#xD4D;&#xD1A;&#xD41; &#xD15;&#xD4A;&#x200B;&#xD32;&#x200B;&#xD2A;&#xD4D;&#xD2A;&#xD46;&#x200B;&#xD1F;&#xD41;&#x200B;&#xD24;&#xD4D;&#xD24;&#xD3F;&#x200B;&#xD2F; &#xD15;&#xD47;&#x200B;&#xD38;&#xD3F;&#x200B;&#xD32;&#xD4D;&#x200D; &#xD35;&#xD3F;&#x200B;&#xD1F;&#xD41;&#x200B;&#xD24;&#x200B;&#xD32;&#xD4D;&#x200D; &#xD39;&#x200B;&#xD30;&#xD4D;&#x200D;&#x200B;&#xD1C;&#xD3F;&#x200B;&#xD2F;&#xD41;&#x200B;&#xD2E;&#xD3E;&#x200B;&#xD2F;&#xD3F; &#xD36;&#xD4D;&#xD30;&#xD40;&#x200B;&#xD31;&#xD3E;&#xD02; &#xD35;&#xD46;&#x200B;&#xD19;&#xD4D;&#xD15;&#xD3F;&#x200B;&#xD1F;&#xD4D;&#xD1F;&#x200B;&#xD30;&#xD3E;&#x200B;&#xD2E;&#x200B;&#xD28;&#xD4D;&#x200D; &#xD24;&#xD3F;&#x200B;&#xD30;&#xD41;&#x200B;&#xD35;&#x200B;&#xD28;&#x200B;&#xD28;&#xD4D;&#xD24;&#x200B;&#xD2A;&#xD41;&#x200B;&#xD30;&#xD02; &#xD05;&#x200B;&#xD21;&#xD40;&#x200B;&#xD37;&#x200B;&#xD28;&#x200B;&#xD32;&#xD4D;&#x200D; &#xD38;&#xD46;&#x200B;&#xD37;&#x200B;&#xD28;&#xD4D;&#x200D;&#x200B;&#xD38;&#xD4D; &#xD15;&#xD4B;&#x200B;&#xD1F;&#x200B;&#xD24;&#xD3F;&#x200B;&#xD2F;&#xD46; &#xD38;&#xD2E;&#xD40;&#xD2A;&#xD3F;&#xD1A;&#xD4D;&#xD1A;&#xD41;.</description><content:encoded><![CDATA[<p><p>തിരുവനന്തപുരം: മാധ്യമപ്രവര്&zwj;ത്തകന്&zwj; കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്&zwj; വിടുതല്&zwj; ഹര്&zwj;ജിയുമായി ശ്രീറാം വെങ്കിട്ടരാമന്&zwj; തിരുവനന്തപുരം അഡീഷനല്&zwj; സെഷന്&zwj;സ് കോടതിയെ സമീപിച്ചു.</p>

<p>&nbsp;മദ്യപിച്ചാണ് വാഹനമോടിച്ചതെന്നതിനു തെളിവില്ലെന്നാണ് ഹര്&zwj;ജിയിലെ വാദം. സ്വാഭാവികമായ അപകടം മാത്രമാണിതെന്നും ഹര്&zwj;ജിയില്&zwj; പറഞ്ഞു. 2019 ഓഗസ്റ്റ് മൂന്നിനു പുലര്&zwj;ച്ചെയാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനു സമീപം വഴിയരികില്&zwj; ഇരുചക്രവാഹനം നിര്&zwj;ത്തിയിട്ട് ഫോണില്&zwj; സംസാരിച്ചുകൊണ്ടിരുന്ന ബഷീറിനെ ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആദ്യഘട്ടംമുതല്&zwj; കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്&zwj; നടന്നിരുന്നു. വാഹനമോടിച്ചത് താനല്ലെന്ന ശ്രീറാമിന്റെ വാദം അംഗീകരിക്കുന്ന നിലപാടാണ് ആദ്യഘട്ടത്തില്&zwj; പോലീസ് സ്വീകരിച്ചത്. മദ്യപിച്ച് വാഹനമോടിച്ചാണ് അപകടമുണ്ടായതെന്നു തെളിയിക്കാനും ആദ്യം കേസന്വേഷിച്ചിരുന്ന അന്വേഷണസംഘത്തിനു കഴിഞ്ഞിരുന്നില്ല.</p>
</p>]]></content:encoded></item><item><title>&#xD2A;&#xD4D;&#xD30;&#xD24;&#xD3F;&#xD37;&#xD47;&#xD27;&#xD02; &#xD24;&#xD3E;&#xD24;&#xD4D;&#xD15;&#xD3E;&#xD32;&#xD3F;&#xD15;&#xD2E;&#xD3E;&#xD2F;&#xD3F; &#xD05;&#xD35;&#xD38;&#xD3E;&#xD28;&#xD3F;&#xD2A;&#xD4D;&#xD2A;&#xD3F;&#xD1A;&#xD4D;&#xD1A;&#xD4D; &#xD35;&#xD3F;&#xD26;&#xD4D;&#xD2F;&#xD3E;&#xD7C;&#xD24;&#xD4D;&#xD25;&#xD3F;&#xD15;&#xD7E;</title><link>https://streisandmedia.com/news/209/hostel-girls-video-leak-chandigarh-university</link><guid>https://streisandmedia.com/news/209/hostel-girls-video-leak-chandigarh-university</guid><pubDate>Mon, 19 Sep 2022 10:54:57 +0530</pubDate><description><![CDATA[<img width="300" src="https://streisandmedia.com/uploads/news/1909221663565118901189774.jpg" /> ]]></description><content:encoded><![CDATA[<p><p>പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ച് വിദ്യാർത്ഥികൾ</p>

<p>ചണ്ഡീഗഡ് സർവകലാശാലയിൽ വനിതാ ഹോസ്റ്റലിൽ നിന്നുള്ള ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്ന കേസിൽ വിദ്യാർഥികളുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രക്ഷോഭത്തിന് താൽകാലിക അന്ത്യം.വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർവകലാശാല അധികൃതരും പോലീസും ഉറപ്പുനൽകിയത്തിനാലാണ് പ്രക്ഷോഭത്തിന് താൽകാലിക വിരാമമായത്. പെൺകുട്ടി സ്വന്തം ദൃശ്യങ്ങളാണ് കാമുകന് നൽകിയതെന്നും സഹപാഠികളുടെ ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്നുമുള്ള പോലീസിൻ്റെ വാദത്തെ തുടർന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധം കടുപ്പിത്.</p>

<p>പ്രതിഷേധങ്ങളുടെ ഭാഗമായി സെപ്റ്റംബർ 24 വരെ സർവകലാശാല അടച്ചിടും.ഈ കേസിൽ ആരോപണവിധേയനായ പെൺകുട്ടിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. സണ്ണി മെഹ്ത(23) എന്ന യുവാവിനെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസിന് കൈമാറി.രങ്കജ് വർമ എന്ന ആളെകൂടി കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു.സംഭവം നടന്നപ്പോൾ ഹോസ്റ്റൽ വാർഡന് പരാതി നൽകിയിരുന്നെങ്കിലും അവർ അത് സ്വീകരിക്കാൻ തയ്യാറായില്ല എന്ന് വിദ്യാർത്ഥികൾ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റൽ വാർഡനെ അധികൃതർ സ്ഥലം മാറ്റി.</p>

<p>ഹോസ്റ്റലിൽ താമസിക്കുന്ന ഒരു പെൺകുട്ടിയെ കസ്റ്റഡിയിൽ എടുത്തതിൽ സ്വന്തം ദൃശ്യങ്ങൾ മാത്രമാണ് പെൺകുട്ടി കാമുകന് പങ്കുവെച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ മൊഹാലി സീനിയർ എസ്പി വിവേക് ഷീൽ സോണി പറഞ്ഞു.സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.പെൺകുട്ടിയുടെ മൊബൈലും ലാപ്ടോപ്പും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.</p>
</p>]]></content:encoded></item><item><title>&#xD2A;&#xD41;&#xD38;&#xD4D;&#xD24;&#xD15;&#xD02; __ &#xD2E;&#xD28;&#xD4B;&#xD2F;&#xD3E;&#xD28;&#xD02;</title><link>https://streisandmedia.com/news/208/Novel-manoyanam-by-Jyothi-santhosh </link><guid>https://streisandmedia.com/news/208/Novel-manoyanam-by-Jyothi-santhosh </guid><pubDate>Sun, 18 Sep 2022 19:05:33 +0530</pubDate><description><![CDATA[<img width="300" src="https://streisandmedia.com/uploads/news/18092216635083042050311208.jpg" /> ]]></description><content:encoded><![CDATA[<p><p>പുസ്തകം __ മനോയാനo ഇനം ___ നോവൽ നോവലിസ്റ്റ് ___ ശ്രീജാ വാര്യർ പ്രസാധകർ__ സാഹിത്യ പ്രവർത്തക സഹകരണ സംഘം (നാഷണൽ ബുക്ക് സ്റ്റാൾ) പേജ് __ 44 വില __ ₹50</p>

<p>&nbsp;മനസ് സഞ്ചരിക്കാത്ത വഴികളില്ല, അതൊരു സാധാരണക്കാരന്റെതായാലും എഴുത്തുകാരന്റെതായാലും ശരി മനസിൻറെ പാത പലപ്പോഴും നമ്മെ അദ്ഭുതപ്പെടുത്താറുണ്ട്. ഒരു രചയിതാവിനെ സംബന്ധിച്ചിടത്തോളം തന്റെ ചിന്തകൾ, മനസിന്റെ സഞ്ചാരപഥം, കാഴ്ചകൾ , ബിംബങ്ങൾ അങ്ങനെ ഓരോന്നും രചനയിൽ സ്ഥാനം നേടാറുണ്ട്. &quot; കാഴ്ചയിലേക്കിറങ്ങിയ ഉൾക്കാഴ്ചയാണ് രചനകൾ&quot; എന്നുപറയുവാനാണ് എനിക്കിഷ്ടം. മനോയാനം ഒരു എഴുത്തുകാരന്റെ മനസ്സിന്റെ സഞ്ചാരപഥമാണ്. ആ പാതയിൽ&nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp;തന്റെ ഉപബോധമനസ്സിൽ തെളിയുന്ന കാഴ്ചകളുടെ ബന്ധനത്തിൽപ്പട്ട് , അതിൽനിന്നും തിരികെയിറങ്ങാനാവാതെ നിസ്സഹായനാകുന്ന നികേതൻ എന്ന എഴുത്തുകാരനാണ് കേന്ദ്രകഥാപാത്രം. തന്റെ ചിന്തകളെ കടലാസിലാക്കൻ ശ്രമിച്ച് മനസിന്റെ കടിഞ്ഞാൺ നഷ്ടമായി അലയുകയാണ് നികേതൻ, ഏതോ ഒരു അദൃശ്യശക്തി അദ്ദേഹത്തെ ഏതൊക്കെയോ വഴികളിൽ കൂട്ടിക്കൊണ്ടു പോകുകയാണ്. ആ യാത്ര നികേതൻ കണ്ടുമുട്ടുന്നവർ പിതൃവാത്സല്യത്തിൽ കാമനീലിമപടർന്ന് പൊലിഞ്ഞുപോയ കുഞ്ഞ് ഇമ, അച്ഛനും അമ്മയ്ക്കും ഒറ്റമകനായ ആദർശെന്ന ആദിയും മകനൊപ്പം വളർത്തിയ ഇലഞ്ഞിമരവും അവരുടെ കൂട്ടും, സുഹൃത്തിന്റെ ചതിയിൽ പെട്ട് ജീവിതം നശിച്ച ആദിയുടെ ഒടുക്കവും തുടർ യാത്രയിൽനികേതൻറെ മുത്തശ്ശിയെ വഴിയിൽ കാണുന്നതും തന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ട ഒരു കുഞ്ഞിനെപ്പോലെ തനിക്കഭയം തരൂ എന്ന് നിലവിളിച്ച നികേതൻ ഭ്രമത്തിന്റെ, ഭ്രാന്തിന്റെ ജല്പനങ്ങൾ പോലെ പുലമ്പുന്ന നികേതന് മുത്തശ്ശിയുടെ നാമജപം ആശ്വാസമേകുന്നു. നീ നിന്നേ തിരിച്ചറിയൂ കുഞ്ഞേ , അതാണ് മോക്ഷമർഗം എന്ന മുത്തശ്ശിയുടെ ഉപദേശം നികേതനെ ആശ്വാസത്തിന്റെ തണൽ നൽകുന്നു. ഭ്രമത്താൽ വശം കെട്ടനികേതൻ പുലമ്പുന്നു</p>

<p>&quot; അറിയാതെയൊഴുകുമീ പാലാഴിയിൽ അഞ്ജാതത്തോണിയിലമരുന്നു ഞാൻ ദിനരാത്രഭേദങ്ങളറിയാതെ ദീനം ഇനിയെത്ര കാലം ഞാൻ ഒഴുകീടണം&quot;വീണ്ടും അദൃശ്യശക്തിക്കൊപ്പം യാത്ര തുടർന്ന നികേതൻ വർഷങ്ങളായി മക്കളില്ലാതെ ഒടുവിൽ മിണ്ടാനും കേൾക്കനും അനങ്ങാനും കഴിയാത്ത ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ യശോദയേയും അവരുടെ ജീവിതദുരന്തത്തേയും കാണുന്നതോടെ തീർത്തും നിസ്സഹായനായിതീരുന്നു.ക്ഷമ നശിച്ച നികേതൻ അജ്ഞാതശക്തിയെ &quot;ശിഖി&quot;യെന്ന് വിളിക്കുന്നു. ശിഖിയോട് തന്നിലാവേശിക്കൂ , തനിക്ക് മോക്ഷം നൽക്കൂ എന്ന് കെഞ്ചുകയാണ്. തന്റെ രചനകളിലെ വാചകങ്ങൾ പറയുന്ന ശിഖിയോട് നിർത്തൂ എന്നലറി. തന്റെ സകല കഥാപാത്രങ്ങളേയും ഓർത്തു. സ്വയം തിരിച്ചറിഞ്ഞ നികേതൻ ശിഖിയിൽ ലയിക്കുകയാണ് . പരമാനന്ദമായ മോക്ഷം. ഇപ്പോൾ ശിഖിയില്ല, സന്നിവേശനില്ല, പ്രയാണം കഴിഞ്ഞു മടങ്ങിയ നികേതൻ മാത്രം. സ്വത്വത്തെ തിരിച്ചറിഞ്ഞ്, തന്റെ തൂലികയിലെvമഷിത്തുള്ളിയിൽ &quot;നികേതനചരിതം &#39;പൂർത്തിയാക്കി സ്വതന്ത്രനായി പ്രകൃതിയിലേക്ക് മടങ്ങി എഴുത്തുകാരൻ. ഓരോ എഴുത്തുകാരനും ഇങ്ങനെയാണ് തന്റെ രചന പൂർത്തിയാകുംവരെ മറ്റോരു ലോകത്തായിരിക്കും. അതിന്നുശേഷമേ അയാൾ സ്വതന്ത്രനാവുകയുള്ളൂ. നോവൽ ചിന്തകളെ അപ്പാടേ മാറ്റിമറിച്ച നോവലാണ് മനോയാനം. എങ്കിലും ഒരു കുറവ് തോന്നിയത് കവിതകളുടെ അതിപ്രസരമാണ്. സന്ദർഭങ്ങളിൽ കാവ്യങ്ങൾ നല്ലതെങ്കിലും നോവലിൻറ ഒഴുക്കിൽ കവിതകൾ ഇടയ്ക്കിടെ തടസ്സം സൃഷ്ടിക്കുന്നുണ്ട്. രചനാശൈലികളിൽ വ്യത്യസ്തപുലർത്തുമ്പോഴാണ് രചനകൾb കൂടുതൽ സ്വീകാര്യമാകുന്നത്. കവിതയും കഥയും ചേർത്തുള്ള രചനാശൈലി അഭിനന്ദനമർഹിക്കുന്നതുതന്നെ. സുകുമാർ അഴീക്കോട് തത്വമസി ഗ്രൂപ്പിൻറെ മികച്ച നോവലിനുള്ള അവാർഡ് നേടിയ രചനയാണ് വളരെ ചെറിയ നോവലായ മനോയാനം.&nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp;മറ്റു രചനകൾ&nbsp; &nbsp; &nbsp; കഥയില്ലാക്കഥകൾ.&nbsp; മഞ്ചാടിമണികൾ (ഭാഗവതകഥകൾ രണ്ടു ഭാഗങ്ങൾ)&nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp; &nbsp;ജ്യോതി സന്തോഷ് ✍️</p>
</p>]]></content:encoded></item><item><title>'&#xD2A;&#xD3E;&#xD30;&#xD7B;&#xD4D;&#xD31;&#xD3F;&#xD19;&#xD4D; ' &#xD2E;&#xD48;&#xD24;&#xD4D;&#xD30;&#xD47;&#xD2F;&#xD7B; &#xD2A;&#xD31;&#xD2F;&#xD41;&#xD28;&#xD4D;&#xD28;&#xD41;. Part 3</title><link>https://streisandmedia.com/news/207/maitreyan-about-parenting </link><guid>https://streisandmedia.com/news/207/maitreyan-about-parenting </guid><pubDate>Sun, 18 Sep 2022 18:53:05 +0530</pubDate><description><![CDATA[<img width="300" src="https://streisandmedia.com/uploads/news/1809221663507531482382756.jpg" /> ]]></description><content:encoded><![CDATA[<p><p>കുട്ടിയെ വളർത്തുന്നത് എങ്ങനെയെന്ന് ചോദിക്കുമ്പോൾ എന്റെ കുട്ടിയെ വളർത്തുന്നതിന് രൂപപ്പെട്ടിട്ടുള്ള ലോകത്ത് കൂടെയാണ് നമ്മൾ നില്ക്കുന്നത്. അതേ സമയത്ത് വളരുന്ന സമയത്ത് ലോകം വലുതാവുന്നതുകൊണ്ട് അന്യജീവികൾ പിടിച്ച് കഴിക്കുന്നതും ബാക്ടീരിയ തൊട്ട് എല്ലാത്തിനെയും കഴിക്കാനായി ഇരിക്കുന്ന സ്ഥലം ഉണ്ട്. നമുക്ക് പനി വരുക എന്ന് പറഞ്ഞാൽ ബാക്ടീരിയ നമ്മളെ തിന്നാൻ ശ്രമിക്കുന്നതാണെന്ന് മനസ്സിലാക്കണം. അല്ലാതെ വേറെ ഒന്നുമല്ല. നല്ല കേക്ക് ഇരിക്കുന്നതുപോലെയാണ് നമ്മളെ കാണുന്നത്. ഇതിനെയെല്ലാം സംരക്ഷിച്ച് കൊണ്ടുപോകുന്ന യുക്തികളും കൂടി ചേർന്നിട്ടാണ് വളർത്തലിനെ പറ്റിയുള്ള ഒരു അന്തരീക്ഷത്തെ നമ്മൾ കാണേണ്ടത്. എങ്കിലും ഇയാൾ ചോദിക്കുന്ന ചോദ്യം എന്ന് പറയുന്നത് ഞാൻ എങ്ങനെയാണ് എന്റെ കുഞ്ഞിനെ വളർത്തണം. എന്ന് പറയുന്ന ചോദ്യത്തിലേക്ക് നമ്മൾ കൊണ്ടുവരേണ്ടതുണ്ട്. പക്ഷേ മറ്റേതൊക്കെ ഇല്ല എന്ന നിലവാരത്തിൽ ആരംഭിക്കും. മനുഷ്യ കുഞ്ഞുങ്ങൾ എന്ന് പറയുന്നത് പ്രൈമേറ്റ്സ് എന്ന് പറയുന്ന ജീവികളുടെ ഇടയിൽ സ്വന്തം ആയിട്ടുള്ള ജനിതകമായ അറിവുമായിട്ടാണ് നമ്മൾ ജനിക്കുന്നത്. അതിനോടൊപ്പം പരിചരണം എന്ന് പറയുന്നത് വളർത്തൽ എന്ന് പറയുന്ന പ്രക്രിയയല്ല. അമ്മയും അച്ഛനും കുടുംബവും എന്ന് പറയുമ്പോൾ ആ കുടുംബത്തിനകത്ത് മറ്റുള്ളവരും കൂടെ ചേർന്ന് നില്ക്കുന്ന ഒരു വലിയ ആവാസവ്യവസ്ഥയ്ക്ക് അകത്താണ് ഈ വളർത്തൽ എന്ന് പറയുന്നത്. ഇത് പല ഗോത്രത്തിനകത്ത് സ്വാഭാവികമായി ചുറ്റുപാടുകൾ ഉള്ളവർ ഇടപെട്ട് കൊണ്ടിരിക്കുകയാണെങ്കിൽ കൃഷി സമൂഹം വരുമ്പോഴേക്കും വീടുകളിനകത്തേക്ക് നമ്മൾ അപ്പോഴും വീടിനകത്ത് പല ആളുകളും ചേർന്ന് നില്ക്കുന്ന വീടുകളേ ഉള്ളൂ. കൃഷി കുടുംബത്തിനെയാണ് നമ്മൾ കൂട്ടുകുടുംബം എന്ന് പറയുന്നത്. കൃഷി കുടുംബം ഇല്ലാതായി കഴിഞ്ഞാൽ ഫാക്ടറിയുമായി ബന്ധപ്പെട്ട അണുകുടുംബമാണ്. അമ്മയും അച്ഛനും മക്കളും മാത്രമായിട്ട് വീണ്ടും റെഡ്യൂസ് ചെയ്യുന്നത്. പക്ഷേ അതുകാരണം മറ്റു സിസ്റ്റങ്ങൾ എല്ലാം ഉണ്ടായി. ക്രഷെ, ബാലവാടികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ ഉണ്ടായി. അവിടെയെല്ലാം ഡിവിഷൻ ഓഫ് ലേബർ കൊണ്ട് ഈ വലിയ കുടുംബം വളർന്നിട്ടാണ് സ്കൂളും കോളേജുകളും ആയിട്ട് മാറിയതെന്ന് അറിയണം. ഇങ്ങനെയാണ് അതിനെ മനസ്സിലാക്കേണ്ടത്.</p>

<p>&nbsp;വലിയ ഒരു സംഘ പ്രവർത്തനമാണ് കുട്ടികളെ വളർത്തുന്നത്. ആദ്യം തന്നെ നമ്മൾ മാത്രമാണ് വളർത്തുന്നത് എന്ന തെറ്റിദ്ധാരണയിൽ നിന്ന് മാറാമെങ്കിൽ ഈ പ്രവർത്തി കുറച്ച് കൂടി എളുപ്പത്തിൽ ചെയ്യാൻ കഴിയും. അങ്ങനെ കാണുമ്പോൾ അന്തരീക്ഷം എങ്ങനെയാണ് കുഞ്ഞുങ്ങളെ വളർത്തുന്നത് എന്ന അന്തരീക്ഷത്തിന്റെ ലോകം. അതേ സമയത്ത് തന്നെ നമ്മൾ കാണേണ്ടത് ഒരു കുഞ്ഞ് വളർന്ന് തുടങ്ങുക എന്ന് പറയുന്നത് ഒരു ബീജവും അണ്ഡവും തമ്മിൽ ചേരുന്ന പ്രക്രിയയുടെ ആ നിമിഷം തൊട്ട് ഗർഭപാത്രത്തിൽ അത് ഒട്ടി ഇരിക്കാനായിട്ടുള്ളതൊന്നും അവിടെ നിന്ന് ആരും ഒന്നും പഠിപ്പിക്കേണ്ടതില്ല. അതൊക്കെ നേരത്തെപ്പറഞ്ഞ മുട്ടയിൽ നിന്ന് വിരിഞ്ഞ ആമയെ പോലെ തന്നെ എല്ലാം ചെയ്യാൻ അറിയാവുന്നതാണ്. അല്ലാതെ അമ്മയും അച്ഛനും കൂടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് കുഞ്ഞ് ഉണ്ടാകുക എന്ന് പറയുന്ന പ്രക്രിയ ആരംഭിച്ചാൽ അത് ആ ഭിത്തിക്ക് ഇരിക്കണം. ഗർഭപാത്രത്തിന്റെ ഭിത്തിയിൽ ഒട്ടി നില്ക്കണം. അതിന് അനുസരിച്ച് ഗർഭപാത്രം തന്നെ ട്രാൻസ്ഫോം ചെയ്യും. ഈ കുഞ്ഞാണ് അത് ചെയ്യുന്നത്. അല്ലാതെ ഗർഭപാത്രം മുഴുവനും ഒരുക്കി അതിനെ മുട്ടയിൽ സൂക്ഷിക്കുകയല്ല. മുട്ട കുഞ്ഞായി മാറുന്ന അതായത് ബീജവും കൂടി ചേർന്ന് ഉണ്ടായി കഴിഞ്ഞാൽ പിന്നെ അതിന്റെ ചുറ്റുപാടും മാറ്റുക എന്ന് പറയുന്ന പ്രക്രിയ അന്ന് തൊട്ട് ആരംഭിക്കും. ചുറ്റുപാടും ഇണക്കുക എന്ന് പറയുന്ന പ്രക്രിയ കുഞ്ഞുങ്ങൾ ചെയ്ത് കൊണ്ടേയിരിക്കും. അവിടെയാണ് നമ്മുടെ വളർത്തൽ ഇരിക്കുന്നത്. പിന്നെ ജനിതകമായി കിട്ടുന്ന അറിവുകൾ മുഴുവൻ ഈ പറയുന്ന അണ്ഡോല്പാദനം കഴിഞ്ഞ് ബീജവും ചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്. അതിനെ കുഞ്ഞ് എന്ന് വിളിക്കാൻ ഒരു വാക്ക് കൊണ്ട് നമുക്ക് നോക്കിയാൽ ഒന്നും കുഞ്ഞായി ഉണ്ടാവില്ല. ലോകത്ത് നടന്നിട്ടുള്ള പരിണാമപരമായിട്ട് നടന്ന എല്ലാ മാറ്റങ്ങളും നമുക്ക് അതിൽ നോക്കിയാൽ കാണാൻ കഴിയും. മീനായിട്ട് ഇരിക്കുന്നത് പോലെ തോന്നും. മാനിനെ പോലെ തോന്നും. ഈ കുഞ്ഞിന്റെ ഒരു മൂന്ന് മാസം നാല് മാസം ഒക്കെ പ്രായം ഉള്ള എല്ലാ ജീവികളുടെയും കുഞ്ഞുങ്ങളെയും എടുത്ത് നോക്കിയാൽ നമുക്ക് തിരിച്ചറിയാൻ കൂടി കഴിയില്ല. അത്ര ഒരുപോലെ ഇരിക്കും. അപ്പോഴാണ് നമ്മൾ എവല്യൂഷൻ എന്ന് പറയുന്ന പരിണാമം എന്ന് പറയുന്നത് ശരിക്കും നടന്നത് എങ്ങനെയാണെന്ന് കാണാൻ പറ്റും. പലതരത്തിൽ രൂപീകരണം കഴിഞ്ഞിട്ടാണ് ഈ തിമിംഗലത്തിന്റെ കുഞ്ഞുങ്ങൾ ഇല്ലേ ഒരു സമയത്ത് അതിന് കാലും കൈയ്യും എല്ലാം വരും. ഒരു കാലത്ത് കാലും കൈയ്യും ഉള്ള ജീവിയായിരുന്നു അത്. വെള്ളത്തിൽ പോവുമ്പോഴാണ് അതിന് കാലും കൈയ്യും ഇല്ലാതായിപ്പോവുന്നത്. കുഞ്ഞിലെ നോക്കിയാൽ കാലും കൈയ്യും അപ്രത്യക്ഷമായിപ്പോവുന്നത് കാണാൻ പറ്റും. ഇങ്ങനെയാണ് അത് വരുന്നത്. ഭയങ്കര രസമാണ് ആ മേഖല തന്നെ എടുത്താൽ. പക്ഷേ അവിടെ നിന്നെല്ലാം ഇറങ്ങി ഒരു കുഞ്ഞ് രൂപപ്പെടുക എന്ന് പറഞ്ഞാൽ അമ്മ ദേഷ്യപ്പെടുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ദേഷ്യപ്പെടും. അപ്പോൾ ഒത്തിരി ഹോർമോണ്&zwj;സ് നമ്മുടെ ശരീരത്തിൽ വരും. അത് ഈ ബ്ലഡിൽ കലർന്ന് പോയിട്ട് ഈ കുഞ്ഞിന്റെ ശരീരത്തിൽ അതിന്റെ രൂപീകരണത്തിന് അത് വർക്ക് ചെയ്യും. ഗർഭപാത്രത്തിലേ കുഞ്ഞിനെ വളർത്തി തുടങ്ങിയെന്ന കാര്യം നമ്മൾ ഓർക്കണം. പുറത്തിരുന്ന് നമ്മൾ കാര്യം പറയുന്നു. അല്ലെങ്കിൽ പുറത്തിരുന്ന് നമ്മൾ മ്യൂസിക് കേൾക്കുന്നു. ഇതൊക്കെ ഈ കുഞ്ഞിനെ ബാധിക്കുന്ന സ്ഥലങ്ങൾ ഉണ്ട്. പണ്ടൊക്കെ ഈ പുരാണത്തിൽ ഒക്കെ പറയുന്ന കഥ പറഞ്ഞിട്ട് മുഴുവൻ കേൾക്കുക എന്ന് പറയുന്ന സംഭവം നടക്കുകയില്ല. അഭിമന്യുവിന് ഉണ്ടായിട്ടില്ലേ. ചക്രവ്യൂഹത്തിലേയ്ക്ക് കേറാൻ പഠിക്കുകയും ബാക്കി അറിയാതെ പോയിട്ട് വരുന്നത് ഒന്നും ഗർഭപാത്രത്തിൽ കിടന്ന് മൂളാൻ ഒന്നും കഴിയില്ല എന്ന കാര്യവും നമ്മൾ അറിയണം. അങ്ങനേയല്ല. പക്ഷേ ആ പറയുന്നതിന് അകത്ത് ചില ഏരിയകൾ ഒക്കെ ഇങ്ങനെ ഒക്കെ ഉണ്ട്. ഹോർമോൺ ലെവലിലെ കെമിസ്ട്രിയുടെ ലോകത്ത് നമുക്ക് കുഞ്ഞിന്റെ വളർച്ചയെ രൂപീകരിക്കണം. നല്ല ഭക്ഷണം കഴിക്കുന്നതിനെപ്പറ്റി ഒക്കെ അവർ പറയുന്ന പല കാര്യങ്ങളും കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായിട്ടുള്ള എല്ലിന് മൂപ്പ് ഉണ്ടാകാൻ വേണ്ട നിലവാരത്തിലുള്ള കാര്യങ്ങളും അതിനുള്ള ഭക്ഷണക്രമത്തിനകത്തൊക്കെ നമ്മൾ കുഞ്ഞിനെ വളർത്തുന്നത് ആലോചിക്കുമ്പോൾ ഇതൊക്കെ നമ്മൾ നല്ല ഭക്ഷണവും ആഹാരവും ഒക്കെ ഈ കുട്ടിക്ക് ആവശ്യമായിട്ടുള്ള സാധനങ്ങളും അതിന്റെ അമ്മ കഴിക്കണം എന്ന് പറയുന്നത് വളർത്തലിന്റെ ഭാഗമാണ്. അമ്മയുടെ ആരോഗ്യത്തിനെപ്പറ്റിയല്ല കുഞ്ഞ് അമ്മയെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. നമ്മൾ നല്ല ഭക്ഷണം ഒക്കെ കഴിക്കുന്നത് കുഞ്ഞിനെ വളർത്തുന്നതിന് മാത്രമല്ല നമ്മൾ ആരോഗ്യത്തോടെ ഇരിക്കാനായിട്ടും കൂടിയാണ്. അല്ലെങ്കിൽ കുഞ്ഞ് അമ്മയെ ഉപയോഗിക്കും. ഗർഭപാത്രത്തിന്റെ ഭിത്തിയിൽ ഒട്ടി കഴിഞ്ഞാൽ ആ അമ്മ എന്ന് പറയുന്നതിനെ അതിന്റെ ആവശ്യമായിട്ടുള്ള ആവാസവ്യവസ്ഥയായിട്ട് മാറ്റി കളയും. കുഞ്ഞ് അങ്ങനെ അതിനെ കംപ്ലീറ്റ് നമ്മുടെ മാനസികമായിട്ടുള്ള കാര്യങ്ങൾ പോലും ചിന്തിക്കുന്ന കാര്യങ്ങൾ പോലും മാറ്റിക്കളയാൻ ആയിട്ട് ഈ കുഞ്ഞിനെ അകത്ത് നിന്നും പുറത്തേക്ക് വരുന്ന ഹോർമോണും സാധനങ്ങളും തിരിച്ച് നമ്മളിലും പ്രവർത്തിക്കും. കുഞ്ഞ് നമ്മളെ ബാധിക്കാതിരിക്കുകയില്ല. കുഞ്ഞ് നമ്മളെ ബാധിക്കും. കുഞ്ഞ് വേറൊരു ജീവിയാണ്. അത് നമ്മളെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അറിയണം. ശത്രുപോലും ആയിപ്പോവും. ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞ് അമ്മക്ക് ശത്രു പോലും ആയിപ്പോവുന്ന നിലവാരത്തിൽ മാറുന്ന സ്ഥലം ഉണ്ട്. അപ്പോൾ അതൊക്കെ നമ്മൾ ഈ വളർത്തലിന്റെ ഭാഗമായിട്ട് തന്നെ അറിയേണ്ടത് ഉണ്ട്. കുട്ടിക്ക് കിട്ടണ്ട കാര്യങ്ങൾ അവിടെ ആവശ്യത്തിന് ബ്ലഡ് സ്ട്രീമിൽ ഇല്ലെങ്കിൽ അമ്മയുടെ എല്ലും ഉപയോഗിക്കും. അങ്ങോട്ട് വലിച്ചെടുക്കും. പമ്പ് ചെയ്യുന്നതു പോലെ കോർക്കിട്ട് വലിക്കാൻ തുടങ്ങുകയാണ് ചെയ്യുന്നത്. ആപ്ലിക്കൽ കോഡ് എന്ന് പറയുന്നത് അത് അമ്മയിലേക്ക് ഇട്ട് സക്ക് ചെയ്ത് അമ്മയുടെ ആരോഗ്യത്തിന് അവർക്ക് ആവശ്യമായ കാര്യങ്ങൾ പോലും വലിച്ചെടുക്കാൻ കഴിവുള്ള ഒരു കുഞ്ഞും കൂടാണെന്ന് മറക്കണ്ട. മക്കളെല്ലാം അമ്മമാർക്ക് ശത്രുക്കളും കൂടിയാണെന്ന് അറിയണം. ഈ വളർച്ചയായിട്ട് പാകപ്പെട്ടും അതും അറിയണം. അതുകൊണ്ട് ആവശ്യത്തിനുള്ള കാര്യങ്ങൾ നമ്മൾ തിന്മയേ എടുക്കൂ എന്നത് ചെയ്ത് കൊണ്ടിരിക്കേണ്ടത് നമ്മുടെ ജീവിതം നിലനിർത്തേണ്ട ആവശ്യം അല്ലെങ്കിൽ കുട്ടി ഉപയോഗിച്ച് തള്ളിയ വെയിസ്റ്റ് പോലെ ആയിപ്പോവും പ്രസവം കഴിയുമ്പോൾ.</p>

<p>(തുടരും)</p>
</p>]]></content:encoded></item><item><title>&#xD31;&#xD4B;&#xD1C;&#xD7C; &#xD2B;&#xD46;&#xD21;&#xD31;&#xD7C; &#xD35;&#xD3F;&#xD30;&#xD2E;&#xD3F;&#xD15;&#xD4D;&#xD15;&#xD41;&#xD28;&#xD4D;&#xD28;&#xD41;</title><link>https://streisandmedia.com/news/206/roger-federer-announces-retirement-from-tennis-after-stellar-career</link><guid>https://streisandmedia.com/news/206/roger-federer-announces-retirement-from-tennis-after-stellar-career</guid><pubDate>Thu, 15 Sep 2022 21:19:09 +0530</pubDate><description><![CDATA[<img width="300" src="https://streisandmedia.com/uploads/news/1509221663257060188584184.jpeg" /> ]]></description><content:encoded><![CDATA[<p><p>റോജർ ഫെഡറർ വിരമിക്കുന്നു</p>

<p>ടെന്നീസ് ഇതിഹാസ താരം റോജർ ഫെഡറർ വിരമിക്കുന്നു. വിരമിക്കൽ വാർത്ത അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവെച്ചത്. നാൽപത്തിയൊന്നുകാരനായ അദ്ദേഹത്തിൻ്റെ അവസാന മത്സരം അടുത്തയാഴ്ച ലണ്ടനിൽ നടക്കുന്ന ലേവർകപ്പാകും. 20 ഗ്രാൻസ്ലാം കിരീടം നേടിയ താരം കരിയറിൽ മുഴുവൻ 103 കിരീടമാണ് നേടിയിട്ടുള്ളത്.</p>

<p>വിരമിക്കലിനു കാരണം മൂന്നുവർഷമായി അലട്ടുന്ന പരിക്ക് ആണെന്ന് താരം പറയുന്നു. താൻ ആത്മാർത്ഥമായി തിരിച്ചു വരാൻ ശ്രമിച്ചെന്നും എന്നാൽ അതിനു കഴിയാത്തതിനാലാണ് സജീവ ടെന്നീസിൽ നിന്നും വിരമിക്കുന്നത് എന്നും സാമുഹ്യ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ ഫെഡറർ പറഞ്ഞു.</p>
</p>]]></content:encoded></item><item><title>&#xD2F;&#xD41;&#xD15;&#xD4D;&#xD30;&#xD48;&#xD7B; &#xD2A;&#xD4D;&#xD30;&#xD38;&#xD3F;&#xD21;&#xD28;&#xD4D;&#xD31;&#xD4D; &#xD35;&#xD4D;&#xD32;&#xD3E;&#xD26;&#xD3F;&#xD2E;&#xD3F;&#xD7C; &#xD38;&#xD46;&#xD32;&#xD7B;&#xD38;&#xD4D;&#xD15;&#xD3F; &#xD38;&#xD1E;&#xD4D;&#xD1A;&#xD30;&#xD3F;&#xD1A;&#xD4D;&#xD1A; &#xD15;&#xD3E;&#xD7C; &#xD05;&#xD2A;&#xD15;&#xD1F;&#xD24;&#xD4D;&#xD24;&#xD3F;&#xD7D;&#xD2A;&#xD4D;&#xD2A;&#xD46;&#xD1F;&#xD4D;&#xD1F;&#xD41;</title><link>https://streisandmedia.com/news/204/zelensky-car-crash</link><guid>https://streisandmedia.com/news/204/zelensky-car-crash</guid><pubDate>Thu, 15 Sep 2022 12:45:58 +0530</pubDate><description><![CDATA[<img width="300" src="https://streisandmedia.com/uploads/news/1509221663226374376460022.jpg" /> ]]></description><content:encoded><![CDATA[<p><p>യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് തലസ്ഥാന നഗരമായ കീവിൽ കൂടി സഞ്ചരിക്കവെയായിരുന്നു സംഭവം. അപകടത്തിൽ സെലൻസ്കിയ്ക്ക് കാര്യമായ പരിക്കുകളൊന്നും ഇല്ലെന്ന് പ്രസിഡന്റിന്റെ വക്താവ് സെർജി വിക്കിഫെറോവ് കൂടി വ്യക്തമാക്കി.</p>

<p>കീവിൽ എസ്കോർട്ട് വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിച്ച സെലൻസ്കിയുടെ വാഹനവ്യൂഹത്തിന് നേരെ മറ്റൊരു വാഹനം ഇടിച്ചു കയറുകയായിരുന്നു. അടിയന്തര ചികിത്സ നൽകിയ ശേഷം അദ്ദേഹത്തെ കൂടെ ഉണ്ടായിരുന്ന ആംബുലൻസിലേക്ക് മാറ്റി. ഡോക്ടർമാർ പരിശോധിച്ചുവെങ്കിലും കാര്യമായ പരിക്കുകളൊന്നും തന്നെ ഇല്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിക്കിഫെറോവ് പറഞ്ഞു..</p>
</p>]]></content:encoded></item></channel></rss>
